ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു.പുറം കാഴ്ചകള്‍
കണ്ട് യാത്ര ചെയ്താല്‍ മുഷിച്ചിലൊഴിവാക്കാമെന്നു കരുതി ബസ്സി
ന്റെ ജന്നലരികിലുള്ള സീറ്റിലാണ് ഞാനിരുന്നത്. എന്റെ തൊട്ടരു
കിലായി സാമാന്യത്തിലധികം ശരീരപുഷ്ഠിയുള്ള ഒരാളാണിരു
ന്നിരുന്നിരുന്നത്. പരസ്പരം ഏറുകണ്ണിട്ടു നോക്കുന്നത് ഞങ്ങള്‍ അല്പ
നേരം തുടര്‍ന്നു. പിന്നെ അയാള്‍ എന്നോടു ചോദിച്ചു എവിടേയ്ക്കാ?
മലപ്പുറത്തേയ്ക്കാ. ഞാന്‍ പറഞ്ഞു . അപ്പം ചങ്കുവെട്ടിയിലിറങ്ങും
അതേ.
ഞാനും അവിടേയ്ക്കാ. അയാള്‍ ഉത്സാഹപൂര്‍വ്വം എന്നെ നോക്കി
പറഞ്ഞു . ഒരേ ലക്ഷ്യ സ്ഥാനത്തേക്കു യാത്ര ചെയ്യുന്ന രണ്ടു പേര്‍
തമ്മില്‍ അടുക്കുകയെന്ന സ്വാഭാവിക സംഭവം അവിടെയുണ്ടായി.
ഒരേ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കന്നവരാണെന്നുള്ളത്
സഹയാത്രക്കാരനോടുള്ള എന്റെ മമത വര്‍ദ്ധപ്പിച്ചു. ഞങ്ങളിരുവ
രുടെയും ഇടയിലുള്ള ഹന്‍ഡ് റെസ്റ്റ് പൂര്‍ണ്ണമായും ഞാന്‍ അയാളുടെ
ഉപയോഗത്തിനായി വിട്ടു കൊടുത്തു. ഞങ്ങള്‍ രാഷ്ട്രീയമുള്‍പ്പെടെ
ഭൂമിക്കു കീഴിലുള്ള സകലതിനെയും കുറിച്ചു സമഭാവനയോടെ
ചര്‍ച്ച ചെയ്തു. പതുക്കെ പതുക്കെ അയാളുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു
വന്നു. പിന്നെ അതു കൂര്‍ക്കം വലിയായി രൂപാന്തരപ്പെട്ടു. പാവം ഉറ
ങ്ങട്ടെ ഞാന്‍ മനസ്സില്‍ പറഞ്ഞു . അയാളുടെ ശരീരം ഹാന്‍ഡ് റെസ്റ്റ്
പൂര്‍ണ്ണമായും സ്വന്തമാക്കി പിന്നെ എന്റെ ദേഹത്തേക്കു ചാഞ്ഞു .
സഹയാത്രികനല്ലേ ഞാന്‍ അസ്വസ്ഥനാകാതെ കൌതുകത്തോടെ
അയാളെ നോക്കിയിരുന്നു.അല്പ നേരത്തിനു ശേഷം അയാള്‍ നിവര്‍
ന്നിരുന്നു . അടുത്ത ക്ഷണം ഉല്ക്ക പതിക്കുന്നതു പോലെ അയാള്‍ എന്റെ
ദേഹത്തേക്കു ആഞ്ഞു പതിച്ചു. അയാളുടെ ശരീര ഭാരവും താങ്ങി ഞാന്‍
കുറെ സമയം കഴിച്ചു. നേരെയിരുന്നുറങ്ങുയെന്നു ഒന്നു രണ്ടു തവണ പറ
ഞ്ഞും നോക്കി. പക്ഷേ എന്തു ഫലം. സഹയാത്രികന്‍ ശല്യക്കാരനായി
മാറി കഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു . ശല്യ
ക്കാരനായ സഹയാത്രികനെ പോലെ അപകടകാരികള്‍ വെറെയില്ല.
എന്തോ അപ്പോള്‍ ഞാന്‍ ഇടതുപക്ഷ സഹയാത്രികരെക്കു
റിച്ചു പെട്ടെന്നോര്‍ത്തു പോയി. പേരിലെ സമാനതയാകാം കാരണം. കവി
കളും നോവലിസ്റ്റുകളും ചെറുകഥാ കൃത്തുക്കളുമായ എഴുത്തുകാര്‍ എത്ര വിന
യാന്വിതരായാണ് പാര്‍ട്ടി സഹയാത്രികരായി വര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ
വിശാലമായ വായനാസമ്പന്നരായ ബഹുജനടിത്തറയില്‍ തങ്ങളുടെ സര്‍ഗ്ഗ
മാളിക ഇക്കൂട്ടര്‍ പ്രസ്ഥാനത്തിന്റെ സംഘശേക്ഷി മുതലാക്കി പണിയും.പ്ര
സ്ഥാനമാകട്ടെ ഇവര്‍ക്ക് ഇല്ലാത്ത പ്രതിഭാ വിലാസം ചാര്‍ത്തികൊടുത്ത്
ഇവരെ ജനകീയ കവികളും സാഹിത്യകാരന്മാരുമാക്കി നമ്മെ കൊണ്ട് അം
ഗീകരിപ്പിക്കും. പിന്നെയാണ് എഴുത്തുകാരും കവികളുമായ സഹയാത്രികര്‍
ഈ സഹയാത്രികനെപ്പോലെ പാര്‍ട്ടിക്ക് ശല്യക്കാരാകുന്നത്. ചുവപ്പു കണ്ട
കാളകളെപോലെ പാര്‍ട്ടി വളര്‍ത്തിയതു കൊണ്ടു മാത്രം യഥാര്‍ത്ഥ കവികളെ
യും കഥയെഴുത്തുകാരെയും നോക്കു കുത്തികളാക്കി കേരളത്തിലെ ആനുകാലി
കങ്ങളിലും സാംസ്ക്കാരിക രംഗത്തും സ്വന്തം സാമ്രാജ്യം സ്ഥാപിച്ച സഹയാത്രി
കര്‍ പാര്‍ട്ടിയുടെയും പ്രത്യയശസ്ത്രത്തിന്റെയും നേരെ കൊമ്പു കുലുക്കി പാഞ്ഞടു
ക്കും.ഒടുവില്‍ഒരു പുറത്താക്കലിലോ നിരാകരണത്തിലോ സഹയാത്രികനുമായി
ട്ടുള്ള സഹവാസത്തിന് പ്രസ്ഥാനം ചുവപ്പു കൊടി കാട്ടും.
എന്റെ സഹയാത്രികന്‍ വീണ്ടും വളരെ ശക്തിയായി എന്റെ ദേഹത്തു പതിച്ചു
. ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് അയാളെ മറു വശത്തേക്ക് ആഞ്ഞു തള്ളി.
അയാള്‍ ഉണര്‍ന്ന് അതിരൂക്ഷമായി എന്നെ നോക്കി. പിന്നെ അപ്പുറത്തെ വശ
ത്തേക്കു ചാഞ്ഞ് ഉറക്കം തുടര്‍ന്നു.
No comments:
Post a Comment