അരൂപികൾ
കുറ്റാകുരിരുട്ടിന്റെ സംഗീതമുയരുന്നു
ചീവിടുകളുടെനാമജപങ്ങളായി
കരിയിലകളില്‍ ഞെരിഞ്ഞമരുന്നു
കാലടികളുടെ സ്പര്‍ശ മര്‍മ്മരങ്ങള്‍
കരിയിലകളില്‍ ഞെരിഞ്ഞമരുന്നു
കാലടികളുടെ സ്പര്‍ശ മര്‍മ്മരങ്ങള്‍
ഇരുട്ടിന്റെ കട്ടികരിമ്പടം പുതച്ചു
കൂനിക്കൂടി നില്ക്കുന്നുയെന്റെ വീടു്
അച്ഛനിന്നും , കാത്തിരിക്കുന്ന വീടു്
പാദങ്ങളമര്‍ത്തി വീണ്ടും , ഞാൻ
കാലം കണ്ണീര്‍ തൂകും കല്പടവുകളില്‍
പാദങ്ങളമര്‍ത്തി വീണ്ടും , ഞാൻ
കാലം കണ്ണീര്‍ തൂകും കല്പടവുകളില്‍
പണ്ടു പടിയിറങ്ങിപ്പോയോരെൻ
പാദമുദ്രകള്‍ , കാത്തു കിടപ്പവിടെ
ചരിത്രത്തിന്റെ , കറുത്ത ചിത്രമായി.
പകല്‍കിനാവുകൾ ഇഞ്ചിനീയറിന്‍
വര്‍ണ്ണ ചിത്രം *അച്ഛനായി വരയ്ക്കും
പകലില്‍ യാത്രച്ചൊല്ലി വണങ്ങി
പടവുകളിറങ്ങിയതാണന്നു ഞാന്‍
വര്‍ണ്ണ ചിത്രം *അച്ഛനായി വരയ്ക്കും
പകലില്‍ യാത്രച്ചൊല്ലി വണങ്ങി
പടവുകളിറങ്ങിയതാണന്നു ഞാന്‍
ആയിരം കറുത്ത കൈകളെന്നെ
കിനാവള്ളി പോലെ വരിഞ്ഞതും
കിനാവള്ളി പോലെ വരിഞ്ഞതും
നീറി,നീറി ഞാന്‍ പിടഞ്ഞതും ;
എല്ലുകളുടഞ്ഞു തകര്‍ന്നു, മജ്ജ
മാംസങ്ങള്‍ ചതഞ്ഞരഞ്ഞതും
ബോധനഷ്ടത്തിൽ കൊടും വേദന-
യിലച്ഛനെ വിളിച്ചു ഞാൻ കേണതും
ഇന്നൊരു യക്ഷിക്കഥ പോലെ ....
ഇന്നൊരു യക്ഷിക്കഥ പോലെ ....
കാത്തിരിക്കുന്നുയച്ഛനുമ്മറപ്പടിയില്‍
കടന്നു പോയെത്ര സംവത്സരങ്ങള്‍
വിറയ്ക്കുന്ന കൈകളച്ഛൻ
കണ്‍പുരികത്തിനു മേല്‍ച്ചേര്‍ത്തു
സൂക്ഷ്മമായി ദൂരേക്കു വീക്ഷിക്കുന്നു
ഒരു ദീര്‍ഘനിശ്വാസം ഉതിർത്തു
പിന്നെയാഹ്ലാദ ശബ്ദത്താലെൻ
പേരു വിളിച്ചുയുച്ചത്തിലോടി
യണഞ്ഞൊന്നാശ്ലേഷിക്കാൻ
നീട്ടിപ്പിടിച്ച കൈകളോടെ ,
കണ്‍പുരികത്തിനു മേല്‍ച്ചേര്‍ത്തു
സൂക്ഷ്മമായി ദൂരേക്കു വീക്ഷിക്കുന്നു
ഒരു ദീര്‍ഘനിശ്വാസം ഉതിർത്തു
പിന്നെയാഹ്ലാദ ശബ്ദത്താലെൻ
പേരു വിളിച്ചുയുച്ചത്തിലോടി
യണഞ്ഞൊന്നാശ്ലേഷിക്കാൻ
നീട്ടിപ്പിടിച്ച കൈകളോടെ ,
ഹാ ! ഇല്ലയിനിയതിനാവതില്ല
ഞങ്ങളിരുവരുമിന്നരൂപികള്‍.
അവിടെ ഒന്നിച്ചുകാണും അല്ലേ..?
ReplyDeleteഅച്ഛനോര്‍മ്മകള്‍ തുടിയ്ക്കുന്ന കവിത വളരെ ഇഷ്ടമായി.
ReplyDelete