ഈ ബ്ലോഗിലെ നോവല്‍ പോക്കുവെയില്‍ എന്ന എന്റെ
ബ്ലോഗില്‍ ആദ്യ അദ്ധ്യായം മുതല്‍ വായിയ്ക്കാം.
എന്‍ ദിവാസ്വപ്നത്തിനുദ്യാനത്തിലിന്നൊ -
രുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു നില്പൂ
കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര-
യഴകു വിതറിടുന്നാ വര്‍ണ്ണരാജി
ഏഴല്ലതിന്‍ നിറങ്ങളെഴുന്നൂറുമ -
ല്ലെന്നുടെ ചിന്തകള്‍ കണക്കുകള്‍ കൂട്ടി
രമിച്ചും ലയിച്ചും മനസ്സും,മതിയും
മനോരമ്യം നോക്കി മിഴിയെടുക്കാതെ
വിട്ടകന്നുവപ്പോളെന്നുമനുയാത്ര
ചെയ്തിടും ദുഷ്ടദുരന്ത പൈശാചികള്‍
കദനരസം നിറച്ചൊരാ ജീവിത
പാനപാത്രം കമഴ്ത്തി വിധിയെന്നുത്സാ-
ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
ആമോദമോ , ഹിതമോടെ പിടികൂടി
എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
സുന്ദരപുഷ്പം സുസ്മിതം തൂകി നില്പൂ
വസന്തസമാഗമ സുഖദകാല -
മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
താളമിട്ടു, കാമനകള്‍ ചിറകു വി-
തിര്‍ത്തു കെട്ടുപോയി സന്താപജ്വാലകള്‍
മുകമാമാകാശം മറച്ചൊരാ കാര്‍മേ -
ഘ നിരകളകന്നു തെളിവാര്‍ന്നു
നീലവാനം, വിരിയൂ മഴവില്ലുകള്‍
ഹര്‍ഷമോടെ വിരല്‍ത്തുമ്പാലൊരു മൃദു
സ്പര്‍ശത്തിനായി കൊതിച്ചെത്തിയരികെ
ഹാ! പകല്‍കിനാവതു പൊലിഞ്ഞു ;പൂവും
കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
ന്തേ, നിയതി തന്നുടെ തത്വശാസ്ത്രമേ !
നിയതി തന്നുടെ തത്വശാസ്ത്രമേ ഉത്തരമെവിടെ....?
ReplyDeleteഅങ്ങോട്ട് മുഴുവനായി പിടികിട്ടിയില്ല. :-)
ReplyDeleteകിനാവിങ്കല്‍ പോലും കനിവേകാത്തതെന്തേ ...
ReplyDelete(ക്ഷമിക്കണം,ചില തിരുത്തലുകൾ വേണമെന്ന് തോന്നുന്നു : ‘മാ’ണഞ്ഞതാകാമിന്ദ്രിയങ്ങളില്‍, വിരല്‍ത്തുമ്പാ‘ലെ‘രു), പകല്‍കി‘ന‘വതു , കനി‘വോക’ത്തതെ-)
ന്തേ
വായിച്ചു
ReplyDeleteദിവാ സ്വപ്ന കവിത വിണ്ടും വീണ്ടും വായിച്ചു.
ReplyDeleteഅസ്സലായി