Saturday, October 16, 2010

രിതേബന്‍ന്തലയിലെ മന്ത്രവാദിനി ഭാഗം - 3

                            മന്ത്രവാദിനി അയാളെ അസ്വസ്ഥതയോടെ നോക്കി. തികച്ചും കാഷ്വല്‍ വെയര്‍.
ഗ്രേ നിറത്തിലുള്ള റ്റീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ആരെയും കൂസാത്ത ഭാവത്തിലുള്ള അയാളുടെ ഇരിപ്പും
ചലനങ്ങളും അവരുടെ അസഹിഷ്ണുത വര്‍ദ്ധിപ്പിച്ചു. മന്ത്രവാദിനി സ്വയം എന്തെക്കെയോ അവ്യക്ത
മായി സംസാരിച്ചു തുടങ്ങി.ശരിക്കും പിറു പിറുക്കലുകള്‍ . സ്മാര്‍ട്ടു കീ കൈവിരല്‍ കൊണ്ടു ചുഴറ്റി അയാ
ളവരെ തന്നെ നോക്കിയിരുന്നു.അവരിരുവര്‍ക്കുമിടയില്‍ രൂപപ്പെട്ട നിശ്ശബ്ദതയുടെ അസ്വാഭാവിക പുനര്‍ജ്ജനികള്‍ക്കിടയില്‍  അയാള്‍ സ്റ്റെഫാനിയെക്കുറിച്ചോര്‍ത്തു.


                                  പടിക്കെട്ടുകള്‍ ഓടിക്കയറുകയാണ് സ്റ്റെഫാനി. ഇളം നീല എംപയര്‍ വെയിസ്റ്റ്
ലിബ്ബിക്കുള്ളില്‍ ,  ചോക്ലേറ്റ്  നിറത്തിലുള്ള അവളുടെ കാലുകളുടെ തിളക്കം  താഴത്തെ പടികള്‍ കയ
റുകയായിരുന്ന അയാള്‍ക്കു  വ്യക്തമായി കാണാം.പടികള്‍ കയറി മുകളിലെത്തിയ അയാളോടു സ്റ്റെ
ഫാനി ചോദിച്ചു. "എങ്ങനെയുണ്ട് എന്റെ വില്ല" .
                          "നൈസ്."
"ഒരു ലൌഞ്ചും രണ്ടു ശയ്യാ മുറികളുമുണ്ടിവിടെ. എല്ലാം ഫിനിഷിംഗിന്റെ അവസാന ദശയിലാണ്  
എന്നാലും താങ്കള്‍ക്കു കാണാം".
              " വരൂ" ! അവള്‍ കിടപ്പു മുറികളിലൊന്നിലേക്ക് അയാളെ ആനയിച്ചു.
               " ഇവിടെ നിന്നും നോക്കിയാല്‍ ബെല്‍ഗ്രാനോയുടെ സൌന്ദര്യം മുഴുവനും കണ്ണുകളിലേക്ക്
ഒപ്പിയെടുക്കാം" .
                             രസകരമായ ലാറ്റിനമേരിക്കന്‍ പര്യടനത്തിനിടയില്‍ തെരുവുകളില്‍ ഇന്ദ്രജാലം
കാട്ടുന്നതിന്റെ ഹരം അയാള്‍ ശരിക്കും ബ്യൂനെസ് അയേഴ്സിലെ ഫ്ളോറിഡ സ്ട്രീറ്റില്‍ ആസ്വദിക്കുക
യായിരുന്നു . ബ്യൂനെസ്അയേഴ്സിലെ കാല്‍ നടയാത്രക്കാര്‍ക്കു മാത്രമുള്ള വീഥിയാണ് നഗര മദ്ധ്യത്തി
ല്‍ തന്നെയുള്ള ഈ സ്ട്രീറ്റ്. ഷോപ്പിങ് ആര്‍ക്കേഡുകള്‍, ജ്വല്ലറികള്‍, കഫേകള്‍, റ്റീ റൂമുകള്‍, റസ്റ്റാറ
ന്റുകള്‍ എന്നിവ തിങ്ങി നിറഞ്ഞ കാല്‍ നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള നിരത്തില്‍ ടാംഗോ പാട്ടുകാ
രും ,നര്‍ത്തകരും, കോമഡിക്കാരും തങ്ങളുടെ കലാപരിപാടികളുമായി  അണിനിരന്നു കഴിഞ്ഞ സാ
യാഹ്നത്തില്‍ നഗര വീഥിയുടെ മൂലയായ കോറോഡോബോ ആവെയിലെ ഗാലറിയാസ് പസഫി
 ക്കോയുടെ മുന്നില്‍ അയാള്‍ തന്റെ ജാലവിദ്യ അവതരിപ്പിക്കുകയാണ്. മറ്റെല്ലാ കലാകാരന്മാരെയും
തത്ക്കാലം ഉപേക്ഷിച്ച്  ആബാല വൃദ്ധം ജനാവലി അയാള്‍ക്കു മുമ്പിലായി തടിച്ചു കൂടി. ഫ്രൊഫസ്സര്‍
ആല്‍വാരോയുടെ ക്ഷണമനുസരിച്ച് എത്തുന്ന അതിഥിക്ക് നല്കാന്‍ വിലപിടിപ്പുള്ള ഉപഹാരവും വാ
ങ്ങി ആര്‍ക്കേഡിനു പുറത്തേയ്ക്കിറങ്ങിയ സ്റ്റെഫാനി ആള്‍ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. ടി വി
യിലൂടെയും, ജേണലുകളിലൂടെയും സുപരിചിതനായ അതിഥിയെ ഒറ്റ നോട്ടത്തില്‍ തന്നെ സ്റ്റെഫാനി
തിരിച്ചറിഞ്ഞു . ഗൂഢ സ്മിതത്തോടെ അവള്‍ അയാളുടെ ജാല വിദ്യ നോക്കി നിന്നു.
                          അയാള്‍ ഒരു കക്ഷണം നൂല് വായ്ക്കകത്തിട്ട് ചവച്ചിറക്കി. എന്നിട്ട് കാണികളായെത്തി
വരിലൊരു ബാലനെ അരികില്‍ വിളിച്ച്  ഷര്‍ട്ടുയര്‍ത്താന്‍ പറഞ്ഞു . അവന്‍ ഷര്‍ട്ടുയര്‍ത്തി. അയാള്‍
അവന്റെ വയറിനു മുകളില്‍ കൂടി നൂല് വലിച്ചെടുക്കാന്‍ തുടങ്ങി . അതു കണ്ട് പലരും അത്ഭുതം കൂറി
നിലവിളിച്ചു. ഓ ഗോഡ്!! ഓ ഗോഡ് !! ആളുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞു . ബാലന്റെ വയറിനു മുകളില്‍ നിന്നും വലിച്ചെടുത്ത നീളമേറിയ  നൂല് അയാള്‍ ഉയര്‍ത്തിക്കാട്ടി. എല്ലാവരും ഉച്ചത്തില്‍
കരഘോഷം മുഴക്കി. "കണ്‍ഗ്രാറ്റ്സ് ". സ്റ്റെഫാനി അയാളുടെഅരികിലെത്തി കൈനീട്ടുന്നതിനി
ടയില്‍ സ്വയം പരിചയപ്പെടുത്തി.  "ഞാന്‍ സ്റ്റെഫാനി ഗോണ്‍സാല്‍വോസ്  , ബെല്‍ഗ്രാനോ യൂണിവേഴ്സിറ്റിയുടെ സ്ക്കൂള്‍ ഓഫ് ഹ്യൂമാനിസ്റ്റീസിലെ  പെര്‍ഫോമിങ്ങ് ആര്‍ട്സ് വിഭാഗത്തിലെ റീഡറാണ് . പ്രൊഫസ്സര്‍ആല്‍വാരോ തങ്ങളുടെ വരവിനെക്കുറിച്ചു പറഞ്ഞതനുസരിച്ച് ഞങ്ങള്‍ താങ്ങളെ സ്വീകരിക്കുന്നതിനുസജ്ജരായിരിക്കുകയാണ്."അയാള്‍ക്കുഹസ്തദാനംചെയ്യാനെത്തിയ
വരുടെ തിരക്കിനും ആരവങ്ങള്‍ക്കിടയിലുമാണ് സ്റ്റെഫാനി അതു പറഞ്ഞു തീര്‍ത്തത്. അതേ കോലാഹലങ്ങള്‍ക്കിടയില്‍ അയാള്‍ പറഞ്ഞു .

                  "വളരെ സന്തോഷം എന്റെ ആതിഥേയരിലൊരാളെ ഇവിടെ വച്ചു കണ്ടതില്‍. നാളെ കൃത്യ സമയത്തു തന്നെ ഞാനവിടെയെത്തും". പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ അയാള്‍ കൂട്ടി
ചേര്‍ത്തു . എനിക്ക് ഭവതിയോടു ഇവിടത്തെ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
                    എന്നെ സംബന്ധിച്ച് അതൊരു ശുഭ കാര്യമാണ്. ഞാനതു സൂചിപ്പിച്ചില്ല.എന്റെ വിഷയം
മാജിക്കാണ്. താങ്കളെപ്പോലെയുള്ള വലിയൊരിന്ദ്രജാലക്കാരനുമായി സംവദിക്കുകയെന്നത് എനിക്ക്
മഹത്തായ അനുഭവമായിരിക്കും. താങ്കളെ  എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു. എന്റെ മമ്മിന് താങ്കളെ
കാണണമെന്നാഗ്രഹമുണ്ട്. ഇന്‍ഡ്യയിലെ ഋഷിവര്യരെക്കുറിച്ചും, ഹിമാലയത്തെക്കുറിച്ചും അതീന്ദ്രിയ
ഞ്ജാനത്തെക്കുറിച്ചും വിശദമായി ഗ്രഹിക്കാന്‍ ലാപ്ളാറ്റ യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗ മേധാവി കൂടിയായ  അവര്‍ക്ക് അതിയായ ആഗ്രഹമുണ്ട്. ബെല്‍ഗ്രാനോയില്‍ തന്നെയാണ് എന്റെ വീടും.
                            " അതിനൊരു തടസ്സവുമില്ല . ഞാന്‍ വരാം.മാത്രമല്ല നമ്മള്‍ ഒരേ                                                                അക്കാദമിക്കാരല്ലേ".
                       ഇരു വശത്തും കെട്ടിടങ്ങള്‍ നിരന്നു നില്ക്കുന്ന ഫ്ളോറിഡ സ്ട്രിറ്റെന്ന കാല്‍നടക്കാര്‍ക്കു
മാത്രമുള്ള , വാഹനങ്ങളുടെ ഇരമ്പലും കാര്‍ബണ്‍ വാതക മാലിന്യവുമില്ലാത്ത നഗരവീഥിയിലൂടെ
തെരുവിനു വെളിയിലുള്ള പാര്‍ക്കിങ്ങ് ഏര്യയിലേക്ക് അയാള്‍ സ്റ്റെഫാനിയെ അനുഗമിച്ചു. 



.          




                           

3 comments:

  1. ഇത് എഴുതി പൂര്‍ത്തീകരിച്ചതിനു ശേഷം
    പോസ്റ്റു ചെയ്യുന്നതല്ല. അപ്പോഴപ്പോള്‍
    എഴുതി പോസ്റ്റു ചെയ്യുകയാണ്. പ്രമേയം
    വികാസം പ്രാപിക്കുകയും ഘടനയില്‍
    മാറ്റങ്ങളുണ്ടാകുകയും ചെയ്യുന്നതിനാല്‍
    നീണ്ട കഥ എന്ന ലേബല്‍ മാറ്റി
    നോവലെന്നാക്കുന്നു

    ReplyDelete
  2. നോവല്‍ ആയ്ക്കോട്ടെ.
    ബ്യുനെഴ്സ് അയേഴ്സ് വിവരനമാടക്കം എല്ലാ വിവരണവും നന്നായി ആസ്വദിച്ചു.
    ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു.

    ReplyDelete